ജയ്പുര്‍: രാജസ്ഥാനില്‍ കാണാതായ ഒന്‍പത് വയസുകാരി മരിച്ചനിലയില്‍. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള മരത്തിന്റെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. മകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെ ജയ്പൂര്‍ അമര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുട്ടിയെ കാണാതായത്. വിവസ്ത്രയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയാലേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ ഭുവുടമയുടെ മകനാണ്.
2016ല്‍ മാതാപിതാക്കള്‍ ദത്തെടുത്തു വളര്‍ത്തിയ കുട്ടിയാണു ദാരുണമായി കൊല്ലപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു.സമീപങ്ങളില്‍ താമസിക്കുന്നവരാണു കുറ്റകൃത്യം ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ