കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിലുള്ള അസൂയയും അപകര്‍ഷതാ ബോധവും മൂലം ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ജോലിക്ക് പോകുന്നത് തടയാനായി ഷേര്‍ മുഹമ്മദ് എന്നയാളാണ് ഈ ക്രൂരത ചെയ്തത്.
ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പില്‍ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിക്ക് പോകാനായിരുന്നു രേണുവിന്റെ തീരുമാനം.
കൈപ്പത്തി വെട്ടിമാറ്റിയതോടെ ബോധരഹിതയായ രേണുവിനെ, ഭർത്താവ് ഷേർ മുഹമ്മദ് ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. രേണുവിനെ ആശുപത്രിയിൽ എത്തിച്ച ഇയാൾ, വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല. ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർക്കാൻ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഈ നീക്കം. യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ കുടുംബവും ഒളിവിൽപ്പോയി.
നഴ്സിങ് പഠിച്ച ശേഷം സമീപ നഗരമായ ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ സർക്കാരിൽ ജോലി ലഭിച്ചതാകാം, ജോലിയില്ലാത്ത ഭർത്താവ് ഷേർ മുഹമ്മദിനെ പ്രകോപിപ്പിച്ചത്. സർക്കാർ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാൾ ഭയന്നിരിക്കാമെന്നും നാട്ടുകാർ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
