ഭോപ്പാൽ: ജോലിക്ക് പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ കുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. 30കാരനായ വിഭോർ സാഹു എന്ന യുവാവാണ് നിരാശയിൽ ഭാര്യയെ റിതുവിനെ (23) കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ജബൽപൂരിൽ ഇന്നലെയാണ് സംഭവം നടന്നത്.
ഡ്രൈവറായി ജോലി ചെയ്യുന്ന വിഭോർ കഴിഞ്ഞ 15 ദിവസത്തോളമായി ജോലിക്ക് പോയിട്ടില്ല. ഇതേതുടർന്നാണ് ഭാര്യ ഇയാളോട് ജോലി ചെയ്യണമെന്നും ജീവിക്കാൻ മറ്റു മാർഗ്ഗമില്ലെന്നും പറഞ്ഞത്. ഇത് ഇരുവർക്കുമിടയിൽ വലിയ കലഹത്തിന് ഇടയാക്കി. വഴക്കിനിടയിൽ വിഭോർ കത്രിക എടുത്ത് ഭാര്യയെ കുത്തി. പിന്നാലെ ജീവനൊടുക്കുകയും ചെയ്തു.
വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. വിഭോർ സാഹുവിന്റെ അമ്മയും സഹോദരനും ഒരു മത ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് കൊലപാതകം നടന്നത്. ഇരുവരും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ