

ന്യൂഡൽഹി: ഭക്ഷണം വിളമ്പി നൽകാത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിൽ വിനോദ് കുമാർ ദുബെ(47) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം.
വിനോദും ഭാര്യ സോനാലിയും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പി നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ടുവെങ്കിലും അവർ നിരസിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ കലിപൂണ്ട വിനോദ് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് സോനാലിയെ കൊലപ്പെടുത്തിയത്. സൊനാലി മരിച്ചുവെന്ന് അറിയാതെ ഇയാൾ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി.
രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് ഭാര്യ മരിച്ചെന്ന് മനസ്സിലായത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന 40,000 രൂപയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
