ബിലാസ്പൂര്‍: യുവതിക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിഹാറിലെ റോഹ്ത്താസ് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവും അമ്മായിഅച്ചന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച യുവതിയുടെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്ന് കുട്ടികളുള്ള ദമ്പതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും മൂന്ന് ബന്ധുക്കളും ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ