നാഗർകോവിൽ: ഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിലെ തർക്കത്തിൽ യുവതിയെ തലയ്ക്കടിച്ച് കൊന്ന് ബന്ധുക്കൾ. ഇരണിയലിനു സമീപമാണ് സംഭവം. മണക്കര അവരിവിളാകം ദുർഗ(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃ പിതാവ് ആറുമുഖ പിള്ള(78), ഇളയ സഹോദരൻ മധു(42) എന്നിവർ അറസ്റ്റിലായി.
ബിഎസ്എഫ് ജവാനായിരുന്നു ദുർഗയുടെ ഭർത്താവ് അയ്യപ്പഗോപു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം മരിക്കുന്നത്. മരണത്തെത്തുടർന്ന് ലഭിച്ച ധനസഹായത്തുകയിൽ പങ്കുചോദിച്ച് അച്ഛനും സഹോദരനും ദുർഗയുമായി വഴക്കിട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽനിന്നു ഇറങ്ങിയ ദുർഗയെ പിന്തുടർന്ന് ഇരുവരും പണം ചോദിച്ചു.
പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായതായാണ് പൊലീസ് പറയുന്നത്. തലയിൽ ഗുരുതര പരിക്കേറ്റ ദുർഗയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.. ഇരണിയൽ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ