യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി; 18ദിവസം കൊണ്ട് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

 പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശ്രദ്ധ/ ട്വിറ്റര്‍
ശ്രദ്ധ/ ട്വിറ്റര്‍


ന്യൂഡല്‍ഹി:  ഒപ്പം താമസിച്ചിരുന്ന 26കാരിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഫ്താബ് അമീന്‍ പൂനവാലയാണ് പിടിയിലായത്. ശ്രദ്ധയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് പതിനെട്ടിനായിരുന്നു കൊലപാതകം.

അന്നേദിവസം ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവാവ് 35 കഷണളാക്കി. അവ സൂക്ഷിക്കാന്‍ ഒരു ഫ്രിഡ്ജ് വാങ്ങിയാതായും പൊലീസ് പറഞ്ഞു. അടുത്ത പതിനെട്ട് ദിവസങ്ങളിലായി ഡല്‍ഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.  പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. അവിടെവച്ച് പൂനവാലയെ പരിചയപ്പെട്ടു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇവര്‍ ഡല്‍ഹി മെഹ്‌റൗലിയിലെ ഒരു ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. ഇതോടെ വീട്ടില്‍ നിന്നും വരുന്ന ഫോണുകള്‍ ശ്രദ്ധ എടുക്കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് ഫ്‌ലാറ്റിലെത്തിയപ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് മെഹ്‌റൗലി പൊലീസില്‍ പരാതി നല്‍കി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് പൂനവാലയെ അറസ്റ്റ് ചെയ്തു. ശ്രദ്ധ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ വഴക്കിട്ടിരുന്നതായും തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com