'മന്ത്രവാദിനി'യെന്ന് മുദ്രകുത്തി; തലമുടി മുറിച്ചുമാറ്റി, 22കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം 

 മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22 കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22 കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. രാജസ്ഥാനിലെ ഭില്‍ബാരയിലാണ് സംഭവം. യുവതിയെ വീട്ടുകാര്‍ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി മുറിച്ചുമാറ്റിയതായും പൊലീസ് പറഞ്ഞു. 

ജഹാജ്പൂരില്‍ താമസിക്കുന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞ് യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അതിനുശേഷം ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിയതെന്നും മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായി പിതാവ് പരാതിയില്‍ പറയുന്നു. അതിന് പിന്നാലെ അവളുടെ വീട്ടിലേക്ക് വരാനും അനുവദിച്ചില്ലെന്ന് പിതാവ് പറഞ്ഞു.

ജൂണ്‍ 24നാണ് മകളുടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തലമുടി വെട്ടിമാറ്റിയത്. മന്ത്രവാദിനിയെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. മകളെ കല്ലുകൊണ്ടു ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവശയായ നിലയിലാണ് മകളെ മകളെ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസുകാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com