പതിനൊന്നുകാരനെ കൊന്ന് പെട്ടിയില്‍ അടച്ചു; പിതാവിന്റെ പങ്കാളിയായ 24കാരി അറസ്റ്റില്‍

ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന
അറസ്റ്റിലായ പ്രതി/ പൊലീസ് സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച ചിത്രം
അറസ്റ്റിലായ പ്രതി/ പൊലീസ് സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24കാരി അറസ്റ്റില്‍. കുട്ടിയുടെ പിതാവ് ജിതേന്ദറിന്റെ പെണ്‍സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പൂജ വിഘ്‌നേഷിനെ കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വിഘ്‌നേഷിനെ ബന്ധുക്കള്‍ ബെഡ് ബോക്‌സില്‍ കണ്ടെത്തിയത്. ജിതേന്ദര്‍ പൂജയുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജിതേന്ദറും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. പൂജയും ജിതേന്ദറും കുറച്ചുകാലം ഒന്നിച്ച് താമസിച്ചിരുന്നതായും പൊലീസ് പറയുന്നു.

വിഘ്‌നേഷിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൂജ എന്ന സ്ത്രീക്ക് തങ്ങളോട് വിദ്വേഷമുണ്ടെന്നും കുട്ടിയെ അവരാണ് അപായപ്പെടുത്തിയെന്നും അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പൂജ ആസമയത്ത് അവിടെ വന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. 

ജിതേന്ദര്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാമെന്ന്‌
പൂജയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് ജിതേന്ദര്‍ വിവാഹമോചനത്തിന് വിസമ്മതിക്കുകയും ആദ്യഭാര്യക്കൊപ്പം താമസിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ പ്രിയ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉറങ്ങുകയായിരുന്ന ജിതേന്ദറിന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com