ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. 2020ൽ പെൺകുട്ടിയുടെ പിതാവ് മരിച്ചതിന് പിന്നാലെ മകളെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു.
2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിയപ്പിക്കുയും ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. പെൺകുട്ടി ഗർഭിണിയായതിന് പിന്നാലെ ഭാര്യയോട് ഉദ്യോഗസ്ഥൻ ഇക്കാര്യം പറയുകയും ഭാര്യ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് മകനോട് വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ