പത്തു വയസ്സുകാരിയുടെ അഭിമുഖം മോര്‍ഫ് ചെയ്തു, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ്; കുറ്റം ചുമത്തി

വിചാരണ അടുത്ത മാസം ഇരുപത്തിയഞ്ചിനു തുടങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗുരുഗ്രാം: പത്തു വയസ്സുകാരിയുടെ അഭിമുഖം മോര്‍ഫ് ചെയ്തും എഡിറ്റ് ചെയ്തും സംപ്രേഷണം ചെയ്തതിന് എട്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പോക്‌സോ കേസില്‍ കോടതി കുറ്റം ചുമത്തി. ഇവര്‍ക്കെതിരായ വിചാരണ അടുത്ത മാസം ഇരുപത്തിയഞ്ചിനു തുടങ്ങും. 

അസാറാം ബാപ്പുവിന്റെ ലൈംഗികത അതിക്രമ കേസുമായി ബന്ധപ്പെട്ട് പത്തു വയസ്സുകാരിയുടെ വിഡിയോ സംപ്രേഷണം ചെയ്തതിനാണ് കേസ്. പോക്‌സോയ്ക്കു പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കുട്ടികളെ ഓണ്‍ലൈനില്‍ അധിക്ഷേപിക്കല്‍, ലൈംഗിക അതിപ്രസരമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ന്യൂസ് 24ലേയും ഇന്ത്യാ ന്യൂസിലെയും മാധ്യമ പ്രവര്‍ത്തകരാണ് പ്രതികള്‍.

കുട്ടിയുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടിയെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുംവിധമാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചതിനാല്‍ വിചാരണ അടുത്ത മാസം 25ന് തുടങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com