പ്രതിപക്ഷ നേതാവായി ഇരുന്ന് 'മടുത്തു'; പാര്‍ട്ടി സ്ഥാനം മതിയെന്ന് അജിത് പവാര്‍

തന്നെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി പകരം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍
അജിത് പവാര്‍/ഫയല്‍ ചിത്രം
അജിത് പവാര്‍/ഫയല്‍ ചിത്രം

മുംബൈ: തന്നെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി പകരം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ 24മത് സ്ഥാപക ദിനാഘോഷത്തിലാണ് അജിത് പവാര്‍ ആവശ്യം ഉന്നയിച്ചത്. 

'പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ കര്‍ക്കശമായി പെരുമാറുന്നില്ലെന്ന് സ്വയം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരിക്കലും താല്‍പ്പര്യമില്ലായിരുന്നു, പക്ഷേ പാര്‍ട്ടി എംഎല്‍എമാരുടെ ആവശ്യപ്രകാരം ഞാനാ സ്ഥാനം സ്വീകരിച്ചു. സംഘടനയിലെ ഏത് പദവിയും എന്നെ ഏല്‍പ്പിക്കുക, എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഏത് ഉത്തരവാദിത്തത്തോടും ഞാന്‍ പൂര്‍ണ്ണമായും നീതി പുലര്‍ത്തും'- അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അജിത് പവാര്‍ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്‍സിപി-ശിവസേന (ഉദ്ദവ് താക്കറെ)- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ മാസം, എന്‍സിപി വര്‍ക്കിങ് പ്രസിഡന്റുമാരായി സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലിനെയും ശരദ് പവാര്‍ നിയമിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com