

കന്യാകുമാരി; കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ നടുറോഡിലെ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. കന്യാകുമാരി കുഴിത്തുറ മേൽപ്പുറം ജങ്ഷനിലാണ് സംഭവമുണ്ടായത്. 35 കാരിയായ യുവതിയോടായിരുന്നു ആക്രണം. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർ ഒളിവിലാണ്.
മാർത്താണ്ഡത്ത് മസാജ് സെന്റർ നടത്തുകയാണ് യുവതി. യുവതിയെ ആക്രമികൾ സ്ഥിരമായി കളിയാക്കുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം കളിയാക്കൽ തുടർന്നതോടെ യുവതി ഇവരുടെ നേരെ മുളകുപൊടി എറിയുകയായിരുന്നു. ഇതിൽ പ്രകോപിതരായ അക്രമികൾ യുവതിയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. നാട്ടുകാരുടെ മുന്നിലാണ് സംഭവം നടന്നതെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല.
പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവർ അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന ദിപിൻ, അരവിന്ദ് എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates