ഇസ്രയേല്‍-ഹമാസ് യുദ്ധം:  സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി; 'ചര്‍ച്ചയിലൂടെ പരിഹാരം കാണണം'

'പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു'
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷത്തില്‍ സംയമനം പാലിക്കാനും ചര്‍ച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നല്‍ നല്‍കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനും മോദി ആവശ്യപ്പെട്ടു. ഭീകരതയ്ക്കും സംഘര്‍ഷത്തിനും എതിരാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അതിന്റെ പേരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്. അതിനെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സംയമനം പാലിക്കുകയും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് സംഘര്‍ഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു. ലോക നന്മയ്ക്കായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

21-ാം നൂറ്റാണ്ടിലെ മാറുന്ന ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും സവിശേഷമായ പ്ലാറ്റ്ഫോമാണ് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്. കൂടിയാലോചന, ആശയവിനിമയം, സഹകരണം, സര്‍ഗ്ഗാത്മകത, ശേഷി വര്‍ധിപ്പിക്കല്‍ എന്നീ 'അഞ്ച് സി'കളുടെ ചട്ടക്കൂടിന് കീഴിലുള്ള സഹകരണത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ശ്രമഫലമായി ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തിയ ചരിത്രനിമിഷം മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും നരേന്ദ്രമോദി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com