'എന്റെ കൊച്ചുമകന്‍ ജീവിച്ചിരിപ്പുണ്ടോ?, ഞാനവനെ കണ്ടിട്ടില്ല'; ടെക്കി അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ചുള്ള ആശങ്കയില്‍ മുത്തച്ഛന്‍

കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.
അതുല്‍
അതുല്‍
Updated on
1 min read

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ജീവനൊടുക്കിയ ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുല്‍ സുഭാഷിന്റെ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ആത്മഹത്യാ പ്രേരണ കേസില്‍ അതുല്‍ സുഭാഷിന്റെ ഭാര്യയും സഹോദരനും ഭാര്യാ മാതാവും അറസ്റ്റിലായിരുന്നു. ഇതെത്തുടര്‍ന്നാണ് തന്റെ കൊച്ചുമകന്‍ എവിടെയാണെന്ന് അറിയില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുത്തച്ഛന്‍ പവന്‍ കുമാര്‍ പറഞ്ഞത്. പൊലീസിനോടും നിയമപാലകരോടും നന്ദി പറയുന്നുവെന്നും കുറഞ്ഞത് അവരെയെങ്കിലും അറസ്റ്റ് ചെയ്തല്ലോയെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുന്നതുവരെ മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല. ജാന്‍പൂര്‍ കുടുംബക്കോടതിയില്‍ അതുലിന്റെ കേസ് കേള്‍ക്കുന്ന ജഡ്ജി അഴിമതിക്കാരനാണ്. ചെറുമകനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. 2020ല്‍ കുട്ടി ജനിച്ചു. നികിതയും അതുലും അടുത്ത വര്‍ഷം വേര്‍പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരോട് തന്റെ ചെറുമകനെ ലഭിക്കുന്നതിനുള്ള സഹായം ചെയ്തു തരാന്‍ അഭ്യര്‍ഥിക്കുകയാണെന്നും പവന്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗലൂരുവിലെ വീട്ടില്‍ അതുല്‍ സുഭാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ മികച്ച മൂല്യങ്ങളോടെ മകനെ വളര്‍ത്തുന്നതിന് തന്റെ മാതാപിതാക്കളോടൊപ്പം വിടണമെന്ന് അതുല്‍ സുഭാഷ് എഴുതി വെച്ചിട്ടുണ്ട്. ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും പീഡനത്തെപ്പറ്റി വിഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതി വെക്കുകയും ചെയ്തതിന് ശേഷമാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.

വിവാഹ മോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com