രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പ്രത്യേക സെന്‍സസിന്റെ ആവശ്യം രാജ്യത്തിനില്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
caste census
രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുകയെന്നും പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. 2010 ല്‍, അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് 2010 ല്‍, ജാതി സെന്‍സസ് നടത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി മന്ത്രിമാരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസും ഇന്ത്യ സഖ്യകക്ഷികളും ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ഉപകരണമായി മാത്രമാണ് കാണുന്നത്. ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് സുതാര്യമല്ലാത്ത രീതിയില്‍ രാഷ്ട്രീയ കോണില്‍ നിന്ന് മാത്രമാണ് അത്തരം സര്‍വേകള്‍ നടത്തിയത്.

അത്തരം സര്‍വേകള്‍ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. രാഷ്ട്രീയം മൂലം നമ്മുടെ സാമൂഹിക ഘടന അസ്വസ്ഥമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍, സര്‍വേകള്‍ക്ക് പകരം ജാതി കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com