വഖഫ് ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധി പിന്നീട്

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
supreme court
സുപ്രീം കോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: 2025ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ഹരജികള്‍ വിധിപറയാന്‍ മാറ്റിയത്. ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് ഇടക്കാല വിധി പറയും. ഇടക്കാലവിധി എന്നാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് സിങ്‌വി എന്നിവരും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് കോടതിയില്‍ ഹാജരായത്. നിയമപരവും ഭരണഘടനാപരവുമായ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് പുതിയ വഖഫ് നിയമെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം അല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല എന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഏപ്രില്‍ 5 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കേന്ദ്രം വഖഫ് (ഭേദഗതി) നിയമം, 2025 വിജ്ഞാപനം ചെയ്തത്. വഖഫ് നിയമം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഏപ്രില്‍ 25-ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 2025-ലെ ഭേദഗതി ചെയ്ത വഖഫ് നിയമത്തെ ന്യായീകരിച്ച് 1,332 പേജുകളുള്ള പ്രാഥമിക സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com