ഒന്‍പതാം തവണയും പലിശനിരക്കില്‍ മാറ്റമില്ല; വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നതായി റിസര്‍വ് ബാങ്ക് 

തുടര്‍ച്ചയായ ഒന്‍പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ ഒന്‍പതാം തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായ നിലനിര്‍ത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു. അക്കോമഡേറ്റീവ് നയം തുടരാനാണ് തീരുമാനം.

റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയ സമിതിയുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ യോഗത്തിലും മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. 2020 മെയിലാണ് ഇതിന് മുന്‍പ് മാറ്റം വരുത്തിയത്. പലിശനിരക്ക് കുറച്ച് പണലഭ്യത ഉറപ്പുവരുത്തുന്ന അക്കോമഡേറ്റീവ് നയം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണ മുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാനിരക്ക് 9.5 ശതമാനമായിരിക്കുമെന്ന അനുമാനം റിസര്‍വ് ബാങ്ക് നിലനിര്‍ത്തി. അവസാനപാദത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. 5.3 ശതമാനമായി ഉയരാമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com