സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; പരസ്യങ്ങള്‍ അയയ്ക്കാന്‍ മുന്‍കൂര്‍ അനുമതി; ടെലികോം ബില്‍ നിര്‍ദേശിക്കുന്നത് വന്‍ മാറ്റങ്ങള്‍

ബില്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ലേഖകരുടെ  സന്ദേശങ്ങള്‍ തടയുകയോ നിരോധിക്കുകയോ ചെയ്യില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് പുതിയ ടെലികോം ബില്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഏത് ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണവും താല്‍ക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്‌പെക്ട്രം ലേലമില്ലാതെ അനുവദിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുമെന്നും ബില്ലില്‍ പറയുന്നു. 

പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശങ്ങളുടെ സംപ്രേഷണം
നിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നും ബില്ലില്‍ പറയുന്നു. 

സിം കാര്‍ഡ് തട്ടിപ്പ് - സിം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ബില്ലില്‍ കര്‍ശന വ്യവസ്ഥകളുണ്ട്. ഏതെങ്കിലും ലംഘനമോ ആള്‍മാറാട്ടമോ നടത്തുന്നത് പിഴയ്‌ക്കൊപ്പം മൂന്ന് വര്‍ഷം തടവും അനുഭവിക്കേണ്ടിവരും. തട്ടിപ്പ്, വഞ്ചന, ആള്‍മാറാട്ടം എന്നിവയിലൂടെ സിം എടുക്കുന്ന ഒരാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. ടെലികോം സ്രോതസ്സുകളുടെ ദുരുപയോഗം തടയുന്നതിന് അപേക്ഷകന്റെ ബയോമെട്രിക് ഡാറ്റ വാങ്ങി കമ്പനികള്‍ സിമ്മുകള്‍ നല്‍കണം.

ട്രായിയുടെ അധികാരം നിയന്ത്രിക്കും - വ്യവസായ പ്രമുഖര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അധികാരങ്ങള്‍ ബില്‍ നിയന്ത്രിക്കുന്നു.

കമ്പനി ലൈസന്‍സ്  ഹാജരാക്കിയാല്‍ പുതിയ നിയമങ്ങള്‍ - ഒരു കമ്പനി പെര്‍മിറ്റ് സറണ്ടര്‍ ചെയ്താല്‍ ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷനുകള്‍ക്കുമുള്ള ഫീസ് റീഫണ്ട് ചെയ്യുന്നതുപോലുള്ള ചില നിയമങ്ങള്‍ ടെലികോം ബില്‍ ലഘൂകരിക്കുന്നു.

പ്രമോഷണല്‍ സന്ദേശങ്ങള്‍ക്ക് ഉപയോക്താക്കളുടെ മുന്‍കൂര്‍ അനുവാദം - പ്രമോഷണല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപയോക്താക്കളുടെ മുന്‍കൂര്‍ സമ്മതം ആവശ്യമാണ്. പ്രൊമോഷണല്‍, പരസ്യം തുടങ്ങിയ ചില സന്ദേശങ്ങള്‍ ലഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള സ്‌പെക്ട്രം - സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള സ്‌പെക്ട്രം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കും. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ഉത്തരവുകളിലൂടെ സ്‌പെക്ട്രം അനുവദിക്കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ടെലികോം കമ്പനികള്‍ക്കുള്ള പിഴ 5 കോടി രൂപയാക്കി - ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴ 5 കോടി രൂപ എന്ന പരിധി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇത് നേരത്തെ മുമ്പ് 50 കോടി രൂപയായിരുന്നു.  ടെലികോം ടവര്‍ സ്ഥാപിച്ചിട്ടുള്ള സ്വകര്യ വ്യക്തിയുടെ സ്ഥലം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ബാധ്യതകളില്‍ നിന്ന് കമ്പനികളെ ഒഴിവാക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്

ബില്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകരുടെ   സന്ദേശങ്ങള്‍ തടയുകയോ നിരോധിക്കുകയോ ചെയ്യില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com