ഇപ്പോഴും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കാറുണ്ടോ? കാൻസർ സാധ്യത കൂടുതലെന്ന് ​ഗവേഷകർ

കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Black plastic
Black plasticPinterest
Updated on
1 min read

ബിരിയാണിയോ കറിയോ ഓർഡർ ചെയ്താൽ മിക്കവാറും അവ വരുന്നത് കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാകും. കാണാനുള്ള ഭം​ഗി കാരണം പലരും അവ കളയില്ല. ഫ്രിഡ്ജിൽ പച്ചക്കറിയോ ഭക്ഷണസാധനങ്ങളോ സൂക്ഷിക്കാൻ ഉപയോ​ഗിക്കും. എന്നാൽ ഇത് കാരണം ഉണ്ടാകാവുന്ന ആരോ​ഗ്യ സങ്കീർണതകൾ എന്താണെന്ന് അറിയാമോ?

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കാറുണ്ട്.

ഇതിൽ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം രാസവസ്തുക്കൾ കാൻസർ സാധ്യത വർധിപ്പിക്കാനും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായോക്കാം.

Black plastic
പപ്പടം ദിവസവും കഴിച്ചാല്‍ പണികിട്ടും, കാന്‍സറിന് വരെ സാധ്യത

ഇ-വേസ്റ്റ് റീസൈക്കിൾ ചെയ്തുണ്ടാക്കുന്ന പ്ലാസ്റ്റിക്

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുള്ളതാണ്.

Black plastic
ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Summary

Black Plastic containers health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com