

സ്തനാർബുദത്തെ തുടർന്ന് മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു. ദീർഘനാളത്തെ കാൻസർ പോരട്ടത്തിന് ശേഷമാണ് ത്രിപുര സ്വദേശിനിയായ റിങ്കിയുടെ അന്ത്യം. 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ മിൻ കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ് റിങ്കി.
2022ലാണ് റിങ്കിക്ക് ഫിലോഡ്സ് ട്യൂമർ എന്ന സ്തനാർബുദം സ്ഥിരീകരിക്കുന്നത്. പിന്നീട് ശ്വാസകോശത്തിലെത്തും തലയിലേക്കും അർബുദം പടർന്നു. അപൂർവമായ ഈ ട്യൂമർ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപിച്ചുകഴിഞ്ഞാൽ ചികിത്സാപുരോഗതി ഉണ്ടാവുക വിരളമാണ്. രോഗത്തെ കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ കുറിച്ചും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22-നാണ് രോഗം വഷളായതിനെ തുടർന്ന് റിങ്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിന്നുപോന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates