വിട്ടുമാറാത്ത ക്ഷീണവും പുറംവേദനയും, സമ്മര്‍ദമാണെന്ന് കരുതി തള്ളിക്കളയരുത്, സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തം

Woman having chest pain
Heart Attack symptoms in womanMeta AI Image
Updated on
1 min read

ലോകത്ത് കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദ്രോ​ഗങ്ങൾ ഇന്ന് വർധിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെയാണ് എല്ലാവരും പ്രധാന ഹൃദയാഘാത ലക്ഷണമായി വിലയിരുത്തുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.

സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം അവ വളരെ സൂക്ഷ്മവും പ്രതീക്ഷിക്കാത്തതുമായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ഡോ. ദിമിത്രി യാരനോവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

ക്ഷീണം, പുറംവേദന, ചെറിയ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും മാനസികസമ്മര്‍ദത്തിന്‍റെയാണെന്ന് കരുതി അവഗണിക്കാം. എന്നാല്‍ സ്ത്രീകളില്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങള്‍ ആകാം.

Woman having chest pain
മഴക്കാലം പ്രമേഹരോ​ഗികൾക്ക് അത്ര സേയ്ഫ് അല്ല, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം
  • ഛര്‍ദ്ദി

  • പുറംവേദന

  • പെട്ടെന്നുള്ള ക്ഷീണം

  • ശ്വാസതടസം-

  • വലതു തോളില്‍ വേദന അനുഭവപ്പെട്ടിരുന്നു.

  • വയറു വേദന,

  • പുറംവേദന, കൂടാതെ തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ അവഗണിക്കാറുണ്ട്. ഇത് ഹൃദയാഘാതത്തിന്‍റെ മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണമാകാമെന്ന് അദ്ദേഹം പറയുന്നു.

Woman having chest pain
സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ചിലർക്ക് തലകറക്കം അല്ലെങ്കിൽ ഓക്കാനം അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ സൂക്ഷ്മമായതിനാൽ എളുപ്പത്തിൽ അവഗണിക്കുന്നു. പല സ്ത്രീകളും ഇത് സമ്മർദമോ നിസ്സാരമായ എന്തെങ്കിലും കാരണമോ ആണെന്ന് കരുതി ചികിത്സ തേടാതെ വൈകിപ്പിക്കും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് അപകടമാണ്.

Summary

women experience heart attack symptoms differently from men

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com