ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍; ലോകത്ത് രണ്ടാമത്

ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണുള്ളത്
India second after Nigeria on largest number of unvaccinated children Lancet report
India second after Nigeria on largest number of unvaccinated children Lancet reportfile
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളില്‍ വാക്‌സിൻ എടുപ്പിക്കുന്നതിനോട് മുഖം തിരിക്കുന്ന പ്രവണത കൂടിയതായി പഠനം. സിറോ ഡോസ് വാക്‌സിനേഷന്‍ എന്ന വിഭാഗത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ രണ്ടാമതാണെന്ന് ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-ല്‍ ഇന്ത്യയിലെ 1.44 ദശലക്ഷം കുട്ടികള്‍ക്ക് ഒരു പതിവ് വാക്‌സിനേഷന്‍ പോലും ലഭിച്ചില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

India second after Nigeria on largest number of unvaccinated children Lancet report
'ചുരുളിയിലെ അഭിനയത്തിന് ജോജുവിന് 5,90,000 രൂപ നല്‍കി, സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണുള്ളത്. ഇതില്‍ നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി വാക്‌സിന്‍ കവറേജ് കൊളാബറേറ്റേഴ്‌സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. 2.5 ദശലക്ഷം വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ ഉള്ളത്. ഇന്ത്യ (1.4 ദശലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (882,000), എത്യോപ്യ (782,000), സൊമാലിയ (710,000), സുഡാന്‍ (627,000), ഇന്തോനേഷ്യ (538,000), ബ്രസീല്‍ (452,000) എന്നിങ്ങനെയാണ് കണക്കുകള്‍.

India second after Nigeria on largest number of unvaccinated children Lancet report
ചുമ്മാ കിടന്നും സമ്മർദം ഒഴിവാക്കാം, തെറാപ്യൂട്ടിക് ലേസിനസ് പരീക്ഷിച്ചാലോ

യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം പ്രകാരം ഇന്ത്യയില്‍ 12 രോഗങ്ങള്‍ളെ പ്രതിരോധിക്കാന്‍ ആണ് വാക്‌സിനേഷന്‍ നല്‍കി വരുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവയുടെ വിതരണം. ഡിഫ്തീരിയ-ടെറ്റനസ്-പെര്‍ട്ടുസിസ് വാക്‌സിനിലെ മൂന്ന് ഡോസുകളും, രണ്ട് ഡോസ് മീസില്‍സ് വാക്‌സിനുകള്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍, ലൈഫ്-കോഴ്‌സ് വാക്‌സിന്‍ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്. 2023 ഓടെ രാജ്യത്തെ 90 ശതമാനം കുട്ടികള്‍ളെയും വാക്‌സിനേഷന്റെ പരിധിയില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ 204 രാജ്യങ്ങളില്‍ 18 എണ്ണം മാത്രമേ ഇതിനകം ഈ ലക്ഷ്യം നേടിയിട്ടുള്ളൂ.

എന്നാല്‍, രാജ്യത്ത് പതിവ് ബാല്യകാല വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 75 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയാണ് വാക്‌സിനേഷന്‍ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിടത് എന്നാണ് വിലയിരുത്തല്‍. 2020 മുതലാണ് വാക്‌സിനേഷന്‍ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Summary

1.44 million children in India did not receive a single shot of any routine vaccination in 2023. India is second after Nigeria on largest number of unvaccinated children Lancet report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com