കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചു; പഠനം

കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതായി പഠനം
മുംബൈ ലോക്കല്‍ ട്രെയിനിലെ തിരക്ക്‌/ഫയല്‍
മുംബൈ ലോക്കല്‍ ട്രെയിനിലെ തിരക്ക്‌/ഫയല്‍
Updated on
1 min read

കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതായി പഠനം. മുംബൈയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്‍ ദൈര്‍ഘ്യം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറഞ്ഞിട്ടുണ്ടെന്ന് പഠനം പറയുന്നു. 2019ല്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 69.5 വയസ്സായിരുന്നു. സ്ത്രീകളുടേത് 72 വയസ്സും. ഇത് 67.5ഉം 69.8ഉം ആയാണ് കുറഞ്ഞത്. 

പുതുതായി ജനിക്കുന്ന ഒരാള്‍ക്ക് എത്ര വയസ്സു വരെ ജീവിക്കും എന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്നതാണ് ആയുര്‍ ദൈര്‍ഘ്യം. ഇന്ത്യയില്‍ കോവിഡിന് ഇരയായവരില്‍ കൂടുതല്‍ 39ഉം 60ഉം ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ്ആണെന്നാണ് പഠനം പറയുന്നത്. 

ഏതു മഹാമാരിയുടെ കാലത്തും ആ പ്രദേശത്തുള്ളവരുടെ ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടാവും. എയ്ഡ്‌സ് വ്യാപകമായപ്പോള്‍ ആഫ്രിക്കക്കാരുട ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com