'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

തനിക്ക് മാനസിക പിരിമുറുക്കമുണ്ടായപ്പോൾ കൂടെ നിന്ന രാം ചരണിനെ തെറാപ്പിസ്റ്റ് എന്നാണ് ഉപാസന വിശേഷിപ്പിച്ചത്
Upasana Ram Charan
രാം ചരണ്‍, ഉപാസനഫെയ്സ്ബുക്ക്
Updated on
1 min read

പ്രസവാനന്തരം വിഷാദാവസ്ഥയിലേക്ക് പോകാമായിരുന്ന തന്നെ തെറാപ്പിസ്റ്റിനെ പോലെ താങ്ങി നിർത്തിയത് ഭർത്താവ് രാം ചരൺ ആയിരുന്നെന്ന് ഉപാസന കാമനേനി. ​ഗർഭകാലം പോലെ തന്നെയാണ് പ്രസവശേഷവും സ്ത്രീകൾക്ക് അതീവപരി​ഗണന വേണ്ട ഘട്ടമാണ്. ഈ കാലഘട്ടത്തിൽ മാനസിക മാറ്റവും ശരീരികമാറ്റവും പലരെയും വിഷാദത്തിലേക്ക് തള്ളിയിട്ടെന്ന് വരാം. എന്നാൽ തന്നെ ആ പ്രതിസന്ധിഘട്ടത്തിൽ താങ്ങിയത് രാം ചരൺ ആണ്. തനിക്ക് മാനസിക പിരിമുറുക്കമുണ്ടായപ്പോൾ കൂടെ നിന്ന രാം ചരണിനെ തെറാപ്പിസ്റ്റ് എന്നാണ് ഉപാസന വിശേഷിപ്പിച്ചത്.

2023ലാണ് രാം ചരൺ-ഉപാസന കാമനേനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ചതിന് ശേഷം സ്വന്തം വീട്ടിലാണ് ഉപാസന താമസിക്കുന്നത്. പ്രസവാനന്തരം തനിക്ക് മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായെന്നും അതിനെ മറികടക്കാൻ സഹായിച്ചത് ഭർത്താവ് രാം ചരണിന്റെ സാന്നിധ്യമായിരുന്നുവെന്നും ഉപാസന ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അദ്ദേഹം സ്വന്തം വീട്ടിൽ നിന്നും തനിക്കും മകൾക്കുമൊപ്പം താമസിമാക്കാൻ തയ്യാറായി. ഈ പരി​ഗണനയിലൂടെ ഒരു തെറാപ്പിസ്റ്റിന് നൽകാവുന്ന എല്ലാ സഹായങ്ങളും നൽകിയെന്നും അവർ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Upasana Ram Charan
ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

ഭർത്താവിന്റെ സാന്നിധ്യം കൊണ്ട് മാത്രം ചിലർക്ക് ഈ അവസ്ഥ മാറണമെന്നില്ല, അങ്ങനെയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണമെന്നും ഉപാസന കൂട്ടിച്ചേർത്തു. സ്വന്തം ആരോ​ഗ്യവും സന്തോഷവും കുഞ്ഞിനൊപ്പം പ്രധാനമാണെന്ന് അമ്മമാർ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. മകളെ വിട്ടു നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ കുഞ്ഞിനേക്കാൾ അധികം വിഷമിക്കുന്നത് താനും രാം ചരണുമാണെന്നും ഉപാസന പറയുന്നു. എന്നാൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ എന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ മറ്റു മാർഗമില്ലെന്നും ഉപാസന കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com