അര മണിക്കൂറിനിടെ മൂന്ന് മിനിറ്റ് നടക്കാമോ? ടൈപ് 1 പ്രമേഹത്തെ ദുരെ നിർത്താം 

ഓരോ അരമണിക്കൂറിനിടയിൽ മൂന്ന് മിനിറ്റ് നടക്കുകയാണെങ്കിൽ ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കാമെന്നാണ് പുതിയ പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ടത്തം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് വ്യക്തമാക്കുന്ന പലപഠനങ്ങളും മുൻപുണ്ടായിട്ടുണ്ട്. ദീർഘനേരം ഓരേ ഇരുപ്പ് ശീലിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണമെന്ന് ആരോഗ്യവിദഗ്ധരെല്ലാം പതിവായി ഉപദേശിക്കാറുമുണ്ട്. ഓരോ അരമണിക്കൂറിനിടയിൽ മൂന്ന് മിനിറ്റ് നടക്കുകയാണെങ്കിൽ ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. 

ടൈപ് 1 പ്രമേഹം ബാധിതർ ശാരീരിക പ്രവർത്തികളിൽ ഏർപ്പെടേണ്ടത് വളരെ പ്രധാനമാണ്. ദീർഘനേരം ഇരിക്കുന്നവർ ഓരോ അര മണിക്കൂറിലും എഴുന്നേറ്റുനടക്കുകയോ എന്തെങ്കിലും വിധത്തിൽ ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാകുകയോ വേണമെന്നാണ് ഗവേഷകർ പറയുന്നത്. പാൻക്രിയാസ് ഉത്പാദിപിക്കുന്ന ഇൻസുലിന്റെ അളവ് കുറയുകയോ തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടാകുകയോ ചെയ്യുന്ന ടൈപ് 1 പ്രമേഹത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. 

സ്കോട്ലന്റ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പഠനത്തിൽ പങ്കെടുത്തവരെ രണ്ട് വിഭാഗമായി തിരിച്ചു. ഒരു വിഭാഗം ദിവസവും ഏഴ് മണിക്കൂറോളം തുടർച്ചയായി ഇരുന്ന് ജോലി ചെയ്തപ്പോൾ മറ്റൊരു വിഭാഗം ഓരോ അരമണിക്കൂറിലും മൂന്നുമിനിറ്റ് നടന്നു. രക്തത്തിലെ ഷുഗർ നില പരിശോധിക്കാൻ ഗ്ലൂക്കോസ് മോണിറ്റ ഘടിപ്പിച്ചിരുന്നു. ഇടയ്ക്കിടെ നടന്ന വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളുടെ രക്തത്തിലെ ഷുഗർ നില കുറഞ്ഞതായി കണ്ടെത്തി. രക്തത്തിലെ ഷുഗർനില കുറയ്ക്കാനുള്ള ഏറ്റവും ലളിതവും സ്വീകാര്യവുമായ മാർഗമാണിതെന്നും കൂടുതൽ വ്യായാമമുറകൾ ശീലമാക്കാൻ ഒരു തുടക്കമായിരിക്കും ഇടവേളകളിലെ ഈ നടത്തം എന്നും ഗവേഷകർ പറഞ്ഞു. 
 
നടത്തം ഉൾപ്പെടെയുള്ള ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നവരിൽ അകാലമരണം പത്തുശതമാനത്തോളം തടയാം എന്ന് അടുത്തിടെ നടന്ന മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു. മിതമായ ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നതുവഴി ഹൃദ്രോഗങ്ങളും കാൻസറും പ്രതിരോധിക്കാമെന്നും പഠനം വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com