ഇന്ന് ലോക ക്ഷയരോഗ ദിനം; മരണത്തിന് കീഴടങ്ങിയത് 1.3 ദശലക്ഷം ആളുകൾ

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം
ഇന്ന് ലോക ക്ഷയരോഗം
ഇന്ന് ലോക ക്ഷയരോഗംഎക്‌സ്‌പ്രസ് ഫോട്ടോസ്
Updated on
1 min read

ഗോളതലത്തിൽ ഇന്നും ഭീതി പടർത്തി ക്ഷയരോഗം (ട്യൂബർകുലോസിസ്) വ്യാപിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2022ല്‍ ലോകത്ത് 10.6 ദശലക്ഷം ആളുകൾക്കാണ് രോഗം പിടിപ്പെട്ടത്. ഇതിൽ 1.3 ദശലക്ഷം ആളുകൾ മരണത്തിന് കീഴടങ്ങി. മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയയാണ് മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്ന ഈ മാരക പകർച്ചവ്യാധിക്ക് കാരണം.

ഇന്ന് ലോക ക്ഷയരോഗ ദിനം. 1882 മാർച്ച് 24നാണ് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ ഡോ. റോബർട്ട് കൊച്ച് കണ്ടെത്തിയത്. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും നിർണായകമായ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ഇത്. മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ, രക്തം കലർന്ന കഫം, വിറയൽ, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളർച്ച, രാത്രിയിൽ വിയർക്കുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും രോഗികളിൽ നിന്ന് ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. ശ്വാസകോശത്തെ മാത്രമല്ല വൃക്ക, നട്ടെല്ല്, മസ്തിഷ്കം എന്നിങ്ങനെ ശരീരത്തിൻ്റെ പ്രധാന അവയവങ്ങളെയും ബാക്ടീരിയ ബാധിക്കാം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷയരോഗം മാരകമായേക്കാം.

ഇന്ന് ലോക ക്ഷയരോഗം
ചോക്കിനോടും മണ്ണിനോടും കൊതി, സോപ്പിന്‍റെ മണം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും; ഗര്‍ഭിണികളിലെ പോഷകക്കുറവ്, എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?

'അതെ! നമ്മള്‍ക്ക് ക്ഷയരോഗത്തെ അവസാനിപ്പിക്കാന്‍ സാധിക്കും' എന്നതാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പ്രമേയം. ക്ഷയരോഗത്തെ കുറിച്ചും അതിന്റെ ആഗോള ആഘാതത്തെ കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിന് 1982-ൽ ഡോ. കോച്ചിൻ്റെ കണ്ടുപിടുത്തത്തിൻ്റെ നൂറാം വാർഷികത്തിലാണ് ഇൻ്റർനാഷണൽ യൂണിയൻ (IUATLD) മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കാൻ ശുപാർശ ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com