പാറക്കെട്ടിൽ കുടുങ്ങിപ്പോയ യുവതിയെ രക്ഷിക്കുന്നു/ ഫെയ്‌സ്ബുക്ക്
പാറക്കെട്ടിൽ കുടുങ്ങിപ്പോയ യുവതിയെ രക്ഷിക്കുന്നു/ ഫെയ്‌സ്ബുക്ക്

വളർത്തു തത്ത പറന്നു പോയി, രക്ഷിക്കാൻ പാറപ്പുറത്ത് കയറി; കുടുങ്ങി യുവതി 

യുവതിയെ പറ്റിച്ച് തത്ത പറന്ന് തിരികെ കൂട്ടത്തിനൊപ്പം ചേർന്നു

ളർത്തുമൃ​ഗങ്ങളെയും പക്ഷികളെയും സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്ന ചില മനുഷ്യരുണ്ട് നമ്മൾക്ക് ചുറ്റും. അത്തരത്തിൽ തന്റെ അരുമയായ തത്തയെ രക്ഷിക്കാൻ പോയ യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. യുകെയിലെ ഡേർബെയിൽ നിന്നുള്ള മോളി ഡാനിയേൽ എന്ന യുവതിയും അവരുടെ തത്തകളുമാണ് കഥയിലെ താരങ്ങൾ.

അവധി ആഘോഷിക്കാൻ വെയില്‌സിലെ പർവത പ്രദേശമായ വടക്കൻ സ്നോഡോണിയയിൽ മറ്റ് സഞ്ചാരികൾക്കൊപ്പം തന്റെ അരുമകളായ രണ്ട് തത്തകളെയും യുവതി കൂട്ടി. പാറകൾക്കിടയിലൂടെ നടക്കുന്നതിനിടെ ഒരു കായൽപുള്ള് വന്ന് സംഘത്തെ ആക്രമിക്കുകയും യുവതിയുടെ ഒരു തത്ത പറന്നു പോവുകയും ചെയ്‌തു.

തത്തയെ ഉപേക്ഷിക്കാൻ കഴിയാതെ അതിന്റെ പിന്നാലെ പോകാൻ തന്നെ യുവതി തീരുമാനിച്ചു. അപകടം പിടിച്ച പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് കയറിയ യുവതിയെ പറ്റിച്ച് തത്ത പറന്ന് തിരികെ കൂട്ടത്തിനൊപ്പം ചേർന്നു. യുവതിയും രണ്ടാമത്തെ തത്തയും പാറകൾക്കിടയിൽ കുടുങ്ങി പോവുകയും ചെയ്‌തു. ഇറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ സംഘമെത്തി യുവതിയെയും രണ്ടാമത്തെ തത്തയെയും താഴെയിറക്കി. 

ചിത്രങ്ങളോടൊപ്പം സംഭവം വളരെ രസകരമായി ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ ഓർഗനൈസേഷൻ തങ്ങളുടെ ഫേസ്ബുക്കിൽ വിവരിച്ചിട്ടുണ്ട്. യുവതിയും ആത്മാർഥതയെയും അബദ്ധത്തെയും പ്രശംസിച്ചും പരിഹസിച്ചും നിരവധി ആളുകൾ കമന്റു ചെയ്‌തു. തന്നെ രക്ഷിച്ച റെസ്‌ക്യു സംഘത്തോട് നന്ദി പറഞ്ഞ് യുവതിയും പോസ്റ്റിന് താഴെ കമന്റ് ചെയ്‌തിരുന്നു. ഭാവിയിൽ കുറച്ചുകൂടി കരുതലോടെ തീരുമാനങ്ങളെടുക്കാൻ ഇതൊരു ​ഗുണപാഠമാണെന്നും മോളി ഡാനിയേൽ പറഞ്ഞു. എല്ലാവർക്കും ഒരു മോശം ദിവസമുണ്ടാകും. ഞങ്ങൾ ഇത് രസകരമായാണ് കണ്ടെതെന്നും റെസ്ക്യു സംഘം യുവതിക്ക് മറുപടി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com