5 ഇന്നിങ്‌സില്‍ രണ്ട് വട്ടം മാത്രം 5 ഓവര്‍ അതിജീവിച്ചവര്‍ കളിക്കും, സഞ്ജുവിനെ നാളെയും അവഗണിക്കും!

ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് അഞ്ച് വട്ടം. എന്നാല്‍ രണ്ട് വട്ടം മാത്രമാണ് അഞ്ച് ഓവറില്‍ കൂടുതല്‍ ദുബെ ക്രീസില്‍ നിന്നത്
5 ഇന്നിങ്‌സില്‍ രണ്ട് വട്ടം മാത്രം 5 ഓവര്‍ അതിജീവിച്ചവര്‍ കളിക്കും, സഞ്ജുവിനെ നാളെയും അവഗണിക്കും!
Updated on
1 min read

ഗുവാഹത്തി: മറ്റൊരു ട്വന്റി20 പരമ്പരയ്ക്ക് കൂടി തുടക്കമാകുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനോടുള്ള അവഗണന തുടരുമോ എന്നതിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരൊറ്റ മത്സരത്തില്‍ പോലും സഞ്ജുവിനെ ഇറക്കിയിരുന്നില്ല. 

ശ്രീലങ്കയ്‌ക്കെതിരെ ഗുവാഹത്തിയില്‍ ഇറങ്ങുമ്പോഴും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ തെളിയുന്നില്ല. റിസര്‍വ് ഓപ്പണറായാണ് സഞ്ജുവിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഓപ്പണിങ്ങില്‍ മികവ് കാട്ടുന്ന രാഹുലിനേയും പരിക്കില്‍ നിന്ന് ഭേദമായി തിരിച്ചു വരുന്ന ധവാനേയും ഗുവാഹത്തില്‍ ഇറക്കുമെന്ന് ഉറപ്പാണ്. 

2019ല്‍ ഫോമിലേക്കെത്താന്‍ ധവാന് കഴിഞ്ഞിരുന്നില്ല. 12 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 272 റണ്‍സ് മാത്രം. 2020 മികച്ച രീതിയില്‍ തുടങ്ങാനാവും ഗുവാഹത്തിയില്‍ ധവാന്‍ ലക്ഷ്യം വയ്ക്കുക. ധവാന്റെ അഭാവത്തില്‍ ഓപ്പണിങ്ങിലേക്ക് എത്തിയ രാഹുലാവത്തെ 130ന് മികളില്‍ സ്‌ട്രൈക്ക് റേറ്റ് കണ്ടെത്തിയാണ് കഴിഞ്ഞ മൂന്ന് കളികള്‍ അവസാനിപ്പിച്ചത്. 61, 11, 91 എന്നിങ്ങനെയാണ് രാഹുലിന്റെ കഴിഞ്ഞ മൂന്ന് കളികളിലെ സ്‌കോര്‍. 

ശിവം ദുബെ ലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലും ഇടം പിടിക്കാനാണ് സാധ്യത. ആറ് ട്വന്റി20യും ഒരു ഏകദിനവുമാണ് ദുബെ ഇതുവരെ കളിച്ചത്. ഇതില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് അഞ്ച് വട്ടം. എന്നാല്‍ രണ്ട് വട്ടം മാത്രമാണ് അഞ്ച് ഓവറില്‍ കൂടുതല്‍ ദുബെ ക്രീസില്‍ നിന്നത്. മൂന്നാം നമ്പറില്‍ ദുബെയെ ഇറക്കിയപ്പോള്‍ മാത്രമാണ് സിക്‌സ് ഹിറ്റിങ്ങിലെ ദുബെയുടെ മികവിന്റെ സൂചന ക്രിക്കറ്റ് ലോകത്തിന് ലഭിച്ചത്. 

ഗുവാഹത്തിയില്‍ ചഹലും ജഡേജയും സ്പിന്‍ വിഭാഗത്തില്‍ ഇറങ്ങുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരിക്കല്‍ കൂടി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും. പരിക്കില്‍ നിന്നും മോചിതനായതിന് ശേഷം ബൂമ്ര എത്തുമ്പോള്‍ സെയ്‌നിയാവും ബൂമ്രയ്ക്ക് കൂട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com