ആവേശും അര്‍ഷ്ദീപും ചേര്‍ന്ന് എറിഞ്ഞിട്ടു, വിന്‍ഡിസിനെതിരെ 59 റണ്‍സ് ജയം; പരമ്പര 

ഇന്ത്യ മുന്‍പില്‍ വെച്ച 192 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസിന് 132 റണ്‍സ് മാത്രമാണ് നേടാനായത്
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
Updated on
1 min read

ഫ്‌ളോറിഡ: ഏകദിനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പര 3-1 സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ നാലാം മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്‍പില്‍ വെച്ച 192 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡിസിന് 132 റണ്‍സ് മാത്രമാണ് നേടാനായത്. 

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ആവേശ് ഖാനാണ് കളിയിലെ താരം. 24 റണ്‍സ് വീതം എടുത്ത നിക്കോളാസ് പൂരനും റോവ്മാന്‍ പവലുമാണ് വിന്‍ഡിസിന്റെ ടോപ് സ്‌കോറര്‍മാര്‍. അര്‍ഷ്ദീപ് സിങ് മൂന്നും അക്ഷര്‍ പട്ടേല്‍ രവി ബിഷ്‌നോയ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടിയ വിന്‍ഡിസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 53 റണ്‍സിലെത്തിയപ്പോഴാണ് ഇന്ത്യന്‍ ഓപ്പണിങ് സഖ്യത്തെ വിന്‍ഡിസ് പിരിച്ചത്. 16 പന്തില്‍ നിന്ന് 2 ഫോറും മൂന്ന് സിക്‌സുമായി 33 റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത് മടങ്ങി. സൂര്യകുമാര്‍ 14 പന്തില്‍ നിന്ന് 24 റണ്‍സ് നേടി. 

21 റണ്‍സ് എടുത്ത് ദീപക് ഹൂഡയും മടങ്ങി. എന്നാല്‍ ഋഷഭ് പന്തും സഞ്ജു സാംസണും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചു. 31 പന്തില്‍ നിന്നാണ് പന്ത് 44 റണ്‍സ് നേടിയത്. സഞ്ജു 23 പന്തില്‍ നിന്ന് 30 റണ്‍സും നേടി. 8 പന്തില്‍ നിന്ന് 20 റണ്‍സ് നേടി അക്ഷര്‍ പട്ടേലിന്റെ അവസാന ഓവറിലെ മിന്നും ബാറ്റിങ്ങും 191 എന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com