ധാക്ക: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 188 റണ്‍സ് ജയം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 513 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 324ന് ഓള്‍ഔട്ടായി. അക്ഷര്‍ പട്ടേല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റാണ് കുല്‍ദീപ് യാദവ് വീഴ്ത്തിയത്. കുല്‍ദീപാണ് കളിയിലെ താരം. അഞ്ചാം ദിനം കളി ആരംഭിച്ച് 50 മിനിറ്റ് മാത്രമാണ് ജയത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് വേണ്ടി വന്നത്.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 224 പന്തില്‍ നിന്നാണ് സക്കിര്‍ 100 റണ്‍സ് എടുത്തത്. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ 84 റണ്‍സ് നേടി. ഓപ്പണര്‍ നജ്മുള്‍ ഹൊസെയ്ന്‍ 156 പന്തില്‍ നിന്ന് 67 റണ്‍സും നേടി.
208-3 എന്ന നിലയില്‍ നിന്നിരുന്ന ബംഗ്ലാദേശിന്റെ തകര്‍ച്ച സക്കിര്‍ ഹസനെ
അശ്വിന്‍ മടക്കിയതോടെ ആരംഭിച്ചു. മുഷ്താഫിഖര്‍ റഹീമിനേയും ഷക്കീബ് അല്‍ ഹസനേയും കുല്‍ദീപ് യാദവ് ഒരോവറില്‍ മടക്കിയതോടെ ബംഗ്ലാദേശ് തിരികെ കയറാനാവാത്ത വിധം തകര്‍ന്നു. രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിന്റേയും പൂജാരയുടേയും സെഞ്ചുറി ബലത്തിലാണ് ഇന്ത്യ വേഗത്തില്‍ ലീഡ് 500 കടത്തിയത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates