'വെംബ്ലിയെ തീപിടിപ്പിച്ച പെനാൽറ്റി രാവ്'- ചെൽസിയെ വീഴ്ത്തി ലിവർപൂൾ; ലീ​ഗ് കപ്പിൽ മുത്തമിട്ട് ക്ലോപും സംഘവും

'വെംബ്ലിയെ തീപിടിപ്പിച്ച രാവ്'- ചെൽസിയെ വീഴ്ത്തി ലിവർപൂൾ; ലീ​ഗ് കപ്പിൽ മുത്തമിട്ട് ക്ലോപും സംഘവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലീഷ് ലീ​ഗ് കപ്പ് കിരീടം ലിവർപൂളിന്. ഫൈനലിൽ ചെൽസിയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് യുർ​ഗൻ ക്ലോപും സംഘവും മറ്റൊരു കിരീടം കൂടി ആൻഫീൽഡിലെ ഷോക്കേസിലെത്തിച്ചത്. ലീ​ഗ് കപ്പിൽ ലിവർപൂളിന്റെ ഒൻപതാം കിരീട നേട്ടമാണിത്. എട്ട് കിരീടങ്ങളുള്ള മാഞ്ചസ്റ്റർ സിറ്റിയെ പിന്തള്ളി റെക്കോർഡ് ബുക്കിൽ പേരെഴുതിയാണ് ലിവർപൂൾ ചാമ്പ്യൻമാരായത്.

ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയത്. ഇരു ടീമുകളും 11 പെനാൽറ്റി കിക്കുകൾ എടുത്ത മത്സരത്തിൽ ചെൽസി ഗോൾ കീപ്പർ കെപ അരിസബല​ഗയുടെ അവസാന കിക്ക്‌ ബാറിന് മുകളിലൂടെ പോയതോടെയാണ് ലിവർപൂൾ ജേതാക്കളായത്.

മത്സരം ഗോൾരഹിതമായിരുന്നെങ്കിലും ഒരു മിനിറ്റ് പോലും ആവേശം ചോരാത്ത പ്രകടനമാണ് ഇരു ടീമുകളും നടത്തിയത്. ഇരു ടീമുകളുടെയും ഗോൾ കീപ്പർമാരുടെയും വാറിന്റെയും ഇടപെടൽ ആണ് മത്സരത്തിൽ ഗോൾ പിറക്കാതെ പോയത്. 

ലിവർപൂളും ചെൽസിയും മത്സരത്തിൽ ഗോളുകൾ നേടിയെങ്കിലും വാർ ഇടപെട്ട് തടഞ്ഞത് ഇരു ടീമുകൾക്കും തിരിച്ചടിയായി. തുടർന്ന് എക്സ്ട്രാ ടൈമിലും മത്സരം ആവേശകരമായെങ്കിലും ഗോൾ പിറക്കാതെ പോയി. തുടർന്നാണ് അവസാന കിക്ക്‌ എടുത്ത ചെൽസി ഗോൾ കീപ്പർ കെപയുടെ കിക്ക്‌ ബാറിന് മുകളിലൂടെ പുറത്ത് പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com