ലിസ്ബന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് പോര്‍ച്ചുഗല്‍ മികച്ച വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയം പിടിച്ചു. നാല് മിനിറ്റിനിടയിലാണ് ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്. 35, 39 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
മത്സരത്തില്‍ ഏറെ വൈകാരികമായ രംഗങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.
ഹോം പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ കളിക്കുന്നത് കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. ക്രിസ്റ്റിയാനോ നാല് മിനിറ്റിനിടെ രണ്ട് തവണ വല ചലിപ്പിച്ചത് ആനന്ദത്തോടെ കണ്ടു നിന്ന താരത്തിന്റെ അമ്മ സന്തോഷം കൊണ്ടു പൊട്ടിക്കരയുന്ന രംഗങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഗോള്‍ നേട്ടം അമ്മയ്ക്ക് സമര്‍പ്പിക്കാനും താരം മറന്നില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ