'ഒന്നോ രണ്ടോ കളിയില്‍ സ്‌കോര്‍ ചെയ്യും, പിന്നെ അനക്കമില്ല'; സഞ്ജുവിനെ ചൂണ്ടി കപില്‍ ദേവ്‌

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയതായി ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയതായി ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ സഞ്ജു നന്നായി കളിക്കും. എന്നാല്‍ പിന്നെ തുടരെ പരാജയപ്പെടും എന്നാണ് സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്മയെ ചൂണ്ടി കപില്‍ ദേവ് പറയുന്നത്. 

പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ തകര്‍ത്തടിച്ച് കഴിഞ്ഞാല്‍ പിന്നെ അനക്കം ഉണ്ടാവില്ല. നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ആരെ എടുത്താലും ഇതാണ് അവസ്ഥ. ഇവരില്‍ ആരാണ് മികച്ച ബാറ്റര്‍ എന്ന് ചോദിച്ചാല്‍, ഫോമിലേക്ക് ഉയര്‍ന്നാല്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ പ്രാപ്തരാണ് ഇവര്‍, കപില്‍ ദേവ് പറയുന്നു. 

സഞ്ജു, പന്ത്, ഇഷാന്‍, ദിനേശ് കാര്‍ത്തിക് എന്നിവരേക്കാളെല്ലാം മികച്ച വിക്കറ്റ് കീപ്പറാണ് വൃധിമാന്‍ സാഹ. എന്നാല്‍ ബാറ്റിങ് എടുക്കുമ്പോള്‍ സാഹയേക്കാളും മികവ് സഞ്ജുവിനും ഇഷാനും കാര്‍ത്തിക്കിനുമുണ്ട്. സ്ഥിരത നോക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക് തന്നെയാണ് മികവ് കാണിക്കുന്നതെന്ന് കപില്‍ ദേവ് പറഞ്ഞു. 

അവഗണിച്ച് കളയേണ്ട കളിക്കാരനല്ല താനെന്ന് ഓര്‍മിപ്പിക്കാന്‍ സാധിച്ചു

''ധോനിക്കും മുന്‍പേ കരിയര്‍ തുടങ്ങി ഇപ്പോഴും കളി തുടരുന്ന താരമാണ് ദിനേശ് കാര്‍ത്തിക്. അവഗണിച്ച് കളയേണ്ട കളിക്കാരനല്ല താനെന്ന് സെലക്ടര്‍മാരെ ഓര്‍മിപ്പിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചു. ഇത് വലിയ കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കാര്‍ത്തിക്കിനേക്കാളും സാധ്യത പന്തിനാണ്. ഇനിയും ഒരുപാട് നാള്‍ കളിക്കാന്‍ സാധിക്കുന്ന യുവ താരമാണ് പന്ത്. കാര്‍ത്തിക് ഏറ്റവും അനുഭവ സമ്പത്തുള്ള താരവും.'' 

സമ്മര്‍ദമാണ് ഇഷാന്‍ കിഷന് തിരിച്ചടിയായത്. ഐപിഎല്‍ താര ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ചതാവാം ഇതിന് കാരണം. എന്നാല്‍ എനിക്ക് ഇത്രയും ഉയര്‍ന്ന തുക ഒരിക്കലും ലഭിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായി പറയുക ബുദ്ധിമുട്ടാണെന്നും കപില്‍ ദേവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com