അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിനായി നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങും. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തു പോയ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് നാളെ കളിക്കുന്ന കാര്യം സംശയത്തിലായി. ഇതോടെ കാർത്തികിന് പകരം ഋഷഭ് പന്തിന് പ്ലെയിങ് ഇലവനിലേക്ക് എത്താൻ അവസരം ലഭിച്ചേക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ വേദനയെ തുടർന്ന് കാർത്തിക് ഗ്രൗണ്ട് വിട്ടിരുന്നു. 16ാം ഓവർ മുതൽ പകരക്കാരനായെത്തിയ ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് കീപ്പറായത്. ഓസ്ട്രേലിയയിലെ കാലാവസ്ഥയാണ് ദിനേഷ് കാർത്തിക്കിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമെന്നാണു റിപ്പോർട്ടുകൾ.
ടി20 ലോകകപ്പിൽ ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ദിനേഷ് കാർത്തിക്കിന് സാധിച്ചിട്ടില്ല. മൂന്നിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരാം ബാറ്റിങിന് ഇറങ്ങിയത്. പാകിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിൽ കാർത്തിക്ക് ഒരു റൺസ് മാത്രമാണു നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 പന്തുകൾ നേരിട്ട് ആറ് റൺസുമായി മടങ്ങി. നെതർലൻഡ്സിനെതിരെ കാർത്തികിന് ബാറ്റിങിന് അവസരവും ലഭിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ