ലുസെയ്ൽ: ലോകകപ്പ് കിരീടം നേടുമെന്ന് ഫുട്ബോൾ പണ്ഡിറ്റുകളായ പണ്ഡിറ്റുകൾ മുഴുൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ ഒരു ടീം ഇതാ അടിമുടി വെട്ടിവിയർത്ത് നിൽക്കുന്നു. ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തന്നെ കിരീട ഫേവറിറ്റുകളായ ലയണൽ മെസിയുടെ അർജന്റീന സൗദി അറേബ്യക്ക് മുന്നിൽ നാണംകെട്ട പരാജയമേറ്റു വാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ ഞെട്ടിച്ചത്.
സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്ഫലമാക്കിയ ഗോൾ കീപ്പർ മുഹമ്മദ് അലോവൈസാണ് സൗദി വിജയം ഉറപ്പാക്കിയത്.
വൻ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അർജന്റീന തുടക്കം മുതൽ മികച്ച കളി പുറത്തെടുത്തു. സൗദി മെല്ലെയാണ് കളിയിലേക്ക് വന്നത്. തുടക്കം മുതൽ മികച്ച പ്രതിരോധം തീർക്കാനായിരുന്നു അവർ കൂടുതൽ ശ്രദ്ധിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസി മാറി.
ആദ്യ പകുതിയിൽ ഓഫ് സൈഡ് കെണിയിൽ നിരന്തരം വീണ് അവസരങ്ങൾ തുലച്ച അർജന്റീനയ്ക്ക് തോൽവിയിൽ സ്വയം പഴിക്കാം. പ്രതിരോധത്തിലെ ഭാവനാ ശൂന്യത അവരുടെ കുഴിതോണ്ടിയെന്ന് സൗദി രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾ മാത്രം കണ്ടാൽ മതി.
അതിനിടെയായിരുന്നു അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. പത്താം മിനിറ്റിൽ കിട്ടിയ ഈ പെനാൽറ്റി മെസി അനായാസം വലയിലാക്കി. ഇവിടം മുതൽ പിന്നീട് ഓഫ് സൈഡ് കെണികളുടെ പരമ്പര തന്നെയായിരുന്നു. ഒരു ഗോളിന്റെ മുൻതൂക്കത്തിൽ അർജന്റീന ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന സൗദിയെയാണ് കണ്ടത്. കിട്ടിയ രണ്ട് അവസരങ്ങൾ അവർ ശരിക്കും മുതലാക്കുകയും ചെയ്തു. 48 മിനിറ്റിൽ സാലെ അൽ ഷെഹ്രിയാണ് ടീമിന് സമനില ഗോൾ സമ്മാനിച്ചത്. അഞ്ച് മിനിറ്റിനുള്ളിൽ 53ൽ അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദ്വസരി അർജന്റീനയെ ഞെട്ടിച്ചു. ഇതിന്റെ ആഘാതത്തിൽ നിന്ന് ലാറ്റിനമേരിക്കൻ ശക്തർക്ക് തിരിച്ചെത്താനും സാധിച്ചില്ല.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates