'മനോഹര ഗോളായിരുന്നു അത്', തിമോത്തി വിയക്ക് പെലെയുടെ അഭിനന്ദനം

ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് തിമോത്തി വിയയുടെ ഗോളാണ്
പെലെ, തിമോത്തി വിയ/ഫോട്ടോ: എഎഫ്പി
പെലെ, തിമോത്തി വിയ/ഫോട്ടോ: എഎഫ്പി

ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ പോരില്‍ വെയില്‍സിനെതിരെ പെനാല്‍റ്റി വഴങ്ങിയതോടെയാണ് യുഎസ്എ 1-1ന് സമനിലയില്‍ കുരുങ്ങിയത്. കളിയില്‍ ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് തിമോത്തി വിയയുടെ ഗോളാണ്. ആ ഗോളിനെ അഭിനന്ദിച്ചെത്തുകയാണ് ഇപ്പോള്‍ ബ്രസീല്‍ ഇതിഹാസ താരം പെലെ. 

1995ല്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ദി ഓര്‍ നേടിയ ജോര്‍ജ് വിയയുടെ മകന്‍ അച്ഛന് സാധിക്കാതെ പോയ നേട്ടമാണ് ഖത്തര്‍ ലോകകപ്പിലൂടെ സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ തിമോത്തി വിയയെ അഭിനന്ദിച്ച് പെലെ ഇന്‍സ്റ്റഗ്രാമിലെത്തി. 

അഭിനന്ദനങ്ങള്‍, മനോഹരമായ ഗോളായിരുന്നു അത്, സ്വപ്‌നം കാണുന്നത് തുടരൂ, സ്വപ്‌നങ്ങള്‍ സത്യമാവും...പെലെ തിമോത്തി വിയയുടെ ഇന്‍സ്റ്റാ പോസ്റ്റിനടിയില്‍ കുറിച്ചു. പെലെയുടെ കമന്റിന് മറുപടിയുമായി യുഎസ് താരവും എത്തി. ഇത്രയും പ്രചോദനം നിറഞ്ഞ സന്ദേശം അദ്ദേഹത്തെ പോലൊരാളില്‍ നിന്ന് ലഭിച്ചത് അനുഗ്രഹവും ബഹുമതിയുമാണ്. ലോകത്തിനും, ഞങ്ങള്‍ കറുത്ത വംശക്കാരായ യുവാക്കള്‍ക്കുമായി നിങ്ങള്‍ ചെയ്തതിനെല്ലാം നന്ദി, തിമോത്തി വിയ കുറിച്ചു. 

147 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളാണ് ജോര്‍ജ് വിയ നേടിയത്. വെയില്‍സിന് എതിരായ മത്സരത്തിന് ശേഷം തിമോത്തി വിയ രാത്രി ഭക്ഷണം കഴിച്ചത് പിതാവിനൊപ്പവും. പ്രൗഡ് ഡാഡി എന്നാണ് ജോര്‍ജ് വിയ ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com