ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിത്തരിച്ചു. കഥ അവിടെ തീര്‍ന്നിട്ടില്ലെന്ന് പിന്നാലെ ജര്‍മനിയെ അരിഞ്ഞിട്ട് ജപ്പാനും കാണിച്ചു. അത്ഭുതം അവസാനിക്കാന്‍ ആയിട്ടില്ലെന്ന് പ്രഖ്യാപിച്ച് മൊറോക്കോയും ആ പട്ടികയിലേക്ക് കയറി.
ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ നിലം തൊടാതെ പറത്തിയാണ് മൊറോക്കോ ചരിത്രമെഴുതിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ ഉജ്ജ്വല വിജയം പിടിച്ചത്. രണ്ടാം പകുതിയില്‍ അബ്ദേല്‍ഹമിദ് സബിരിയും സക്കരിയ അബൗക്ക്‌ലാലുമാണ് അറ്റ്‌ലസിന്റെ സിംഹങ്ങള്‍ക്ക് മിന്നും ജയം സമ്മാനിച്ചത്.
മത്സര ശേഷം ഗാലറി വികാരഭരിതമായ ഒരു രംഗത്തിനും സാക്ഷ്യം വഹിച്ചു. മൊറോക്കോയുടെ സൂപ്പര്‍ താരവും പാരിസ് സെന്റ് ജെര്‍മെയ്ന്‍ പ്രതിരോധക്കാരനുമായ അച്‌റാഫ് ഹകിമി മത്സര ശേഷം അമ്മയുമായി പങ്കിട്ട നിമിഷങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
മത്സരത്തിന് പിന്നാലെ തന്നെ കാത്തിരുന്ന അമ്മയുടെ അടുത്തെത്തിയ ഹകിമി ചരിത്ര വിജയം നേടുമ്പോള്‍ ധരിച്ച ജേഴ്‌സി അവര്‍ക്ക് സമ്മാനിച്ചു. പിന്നാലെ നെറുകയില്‍ സ്‌നേഹ ചുംബനവും നല്‍കി.
അമ്മയ്ക്കരികിലേക്ക് എത്തിയ താരം അവരെ ചുംബനങ്ങൾക്കൊണ്ടു മൂടി. മകനെ കെട്ടിപ്പുണർന്നാണ് അമ്മ, രാജ്യത്തിന്റെ വിജയത്തിൽ പങ്കാളിയായതിനെ അഭിനന്ദിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ