12 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയെ നാട്ടിൽ വീഴ്ത്തി; ഒടുവിൽ ആ റെക്കോർഡിൽ ഓസീസിനൊപ്പം; നേട്ടവുമായി ഇന്ത്യ

2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോക റെക്കോര്‍ഡ് ഇട്ടത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ റെക്കോർഡ് നേട്ടങ്ങൾ കുറിച്ച് ടീം ഇന്ത്യ. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര നേടുന്നത്. ഈ ജയത്തോടെ ഒരു കലണ്ടർ വർഷം വിവിധ ഫോർമാറ്റുകളിലായി 38 വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പവും ഇന്ത്യ എത്തി. ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ പാകിസ്ഥാനെ കീഴടക്കിയാൽ റെക്കോർഡ് ഇന്ത്യക്ക് ഒറ്റയ്ക്ക് കൈവശം വയ്ക്കാം. 

2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോക റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യ 55 മത്സരങ്ങളില്‍ നിന്നാണ് 38 ജയങ്ങള്‍ നേടിയത്. 2017ല്‍ ഇന്ത്യ 53 മത്സരങ്ങളില്‍ 37 ജയങ്ങള്‍ നേടിയിട്ടുണ്ട്. 2018ലും 2019ലും ഇന്ത്യ 35 ജയങ്ങള്‍ വീതം നേടിയെങ്കിലും ഓസീസിനെ മറികടക്കാനായില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എറ്റവും വലിയ ജയമാണിത്. 185 പന്തുകള്‍ ബാക്കി നിൽക്കെയാണ് ഇന്ത്യ ജയിച്ചു കയറിയത്. 2018ല്‍ സെഞ്ചൂറിയനില്‍ 177 പന്തുകള്‍ ബാക്കി നിൽക്കെ ജയിച്ചതായിരുന്നു പന്തുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വലിയ വിജയം. 1999ല്‍ നയ്റോബിയില്‍ ദക്ഷിണാഫ്രിക്കയെ 164 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ആദ്യ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒന്നാം നിര ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com