കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് ഒക്ടോബറിൽ തിരശ്ശീല ഉയരും. ഒക്ടോബർ ഏഴിനാണ് പുതിയ സീസണിന് വിസിൽ മുഴുങ്ങുന്നത്. ഉദ്ഘാടന പോരാട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. ഇതിനായി ടീമിൽ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ഇത്തവണ ദിവസേന മത്സരങ്ങളുണ്ടാകില്ല. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായിരിക്കും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.
ഏപ്രില്‍ മാസത്തോടെ ഐഎസ്എല്‍ അവസാനിക്കും. പിന്നാലെ സൂപ്പര്‍ കപ്പ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗ് മത്സരങ്ങള്‍ മാത്രം അഞ്ച് മാസത്തോളമുണ്ടാകും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐഎസ്എൽ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ ഗോവയിലെ സ്റ്റേഡിയങ്ങളില്‍ വെച്ച് മാത്രമാണ് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ