വിറച്ചു, വീണില്ല; ആദ്യത്തെ വിജയം തൊട്ട് ഡൽഹി; കൊൽക്കത്തയെ നാലു വിക്കറ്റിന് തകർത്തു

ഈ സീസണിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടൽ മറികടക്കാനായി ബാറ്റെടുത്ത ഡൽഹിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല
അർധ സെഞ്ച്വറി ആഘോഷിക്കുന്ന വാർണർ/ ചിത്രി; പിടിഐ
അർധ സെഞ്ച്വറി ആഘോഷിക്കുന്ന വാർണർ/ ചിത്രി; പിടിഐ
Updated on
1 min read

ന്യൂഡൽഹി; തുടർച്ചയായ അഞ്ച് പരാജയത്തിനൊടുവിൽ വിജയത്തിന്റെ മധുരം അറിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത  20 ഓവറിൽ 127 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നാലു പന്തും നാലു വിക്കറ്റും ബാക്കിനിൽക്കെയാണ് വിജയം കണ്ടത്. 

ഈ സീസണിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടൽ മറികടക്കാനായി ബാറ്റെടുത്ത ഡൽഹിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തുടക്കം മികച്ചതാക്കിയെങ്കിലും പിന്നീട് തുടർച്ചെ വിക്കറ്റുകൾ വീണത് ടീമിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. 41 പന്തുകൾ നേരിട്ട വാർണർ 11 ഫോറുകൾ സഹിതം 57 റൺസ് നേടി. 

ഓപ്പണർമാരായി എത്തിയ ഡേവിഡ് വാർണറും പൃഥ്വി ഷായും തുടക്കം മികച്ചതാക്കി. 11 പന്തിൽ രണ്ടു ഫോർ സഹിതം 13 റൺസോടെ പൃഥ്വി ഷാ പുറത്തായി. അതിനു പിന്നാലെ എത്തിയ മിച്ചൽ മാർഷ് (ഒൻപതു പന്തിൽ രണ്ട്), ഫിലിപ് സാൾട്ട് (മൂന്നു പന്തിൽ അഞ്ച്), അമൻ ഹക്കിം ഖാൻ (0) എന്നിവരുടെ വിക്കറ്റുകൾ വീണു. മനീഷ് പാണ്ഡെയാണ് വാർണർക്ക് പിന്തുണ നൽകിയത്. 23 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസാണ് മനീഷ് നേടിയത്. 

എന്നാൽ നിർണയക ഘട്ടത്തിൽ മനീഷിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഡൽഹിയെ ആശങ്കയിലാക്കി. പിന്നീട് ക്രീസിൽ ഒരുമിച്ച അക്ഷർ പട്ടേൽ – ലളിത് യാദവ് സഖ്യമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. അക്ഷർ പട്ടേൽ 22 പന്തിൽ 19 റൺസോടെയും ലളിത് യാദവ് ഏഴു പന്തിൽ നാലു റൺസോടെയും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാല് ഓവറിൽ 16 റൺസ് വഴങ്ങിയും അനുകൂൽ റോയ് നാല് ഓവറിൽ 19 റൺസ് വഴങ്ങിയും ക്യാപ്റ്റൻ നിതീഷ് റാണ നാല് ഓവറിൽ 17 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.സീസണിൽ കൊൽക്കത്തയുടെ നാലാം തോൽവിയാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com