നാട്ടങ്കം ജയിച്ചു കയറി ഗോകുലം കേരള എഫ്സി, പൊരുതി വീണ് ബ്ലാസ്റ്റേഴ്സ്

അമിനൗ ബൗബ, ശ്രീക്കുട്ടൻ അഭിജിത്ത് എന്നിവരാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം നൗചയുടെ സെൽഫ് ഗോൾ കളിയിൽ നിർണായകമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിലെ കേരള ടീമുകളുടെ നാട്ടങ്കത്തിൽ ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം. ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിനെയാണ് അവർ കീഴടക്കിയത്. ആരാധകർ ഉറ്റുനോക്കിയ ആവേശ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. 

അമിനൗ ബൗബ, ശ്രീക്കുട്ടൻ അഭിജിത്ത് എന്നിവരാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം നൗചയുടെ സെൽഫ് ഗോൾ കളിയിൽ നിർണായകമായി. താരത്തിന്റെ സെൽഫാണ് കളിയുടെ ഗതി ഗോകുലത്തിനു അനുകൂലമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി ഇമ്മാനുവേൽ ജസ്റ്റൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ആശ്വാസ ഗോളുകൾ നേടിയത്. 

നേരത്തെ ആദ്യ മത്സരത്തിലും ഗോകുലം ജയിച്ചിരുന്നു. ഇതോടെ ആറ് പോയിന്റുമായി ഗോകുലം ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. 

കളി തുടങ്ങി 17ാം മിനിറ്റിൽ തന്നെ ഗോകുലം മുന്നിലെത്തി. അമിനൗ ബൗബയാണ് ലീഡ് സമ്മാനിച്ചത്. പെഡ്രോമോയുടെ അസിസ്റ്റായിരുന്നു ഗോളിനു വഴി തുടറന്നത്. 36ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഇമ്മാനുവലായിരുന്നു ബ്ലാസ്റ്റേഴ്സിനു സമനില സമ്മാനിച്ചത്. 

43ാം മിനിറ്റിൽ ശ്രീക്കുട്ടനിലൂടെ ഗോകുലം വീണ്ടും മുന്നിൽ. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ നവോചയുടെ സെൽഫ് ഗോൾ ഗോകുലത്തിനു വീണ്ടും ലീഡും മാനസിക മുൻതൂക്കവും സമ്മാനിച്ചു. 

രണ്ടാം പകുതിയിൽ തിരിച്ചെത്താനുള്ള ബ്ലസ്റ്റേഴ്സിന്റെ ശ്രമത്തെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ ഗോകുലത്തിനു സാധിച്ചു. 47ാം മിനിറ്റിൽ അഭിജിതിലൂടെ അവർ നാലാം ഗോൾ നേടി. 

ഇതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു. 54ാം മിനിറ്റിൽ പ്രതിരോധ താരം പ്രബിർ ദാസ് ലീഡ് കുറച്ചു. 78ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും സ്കോർ ചെയ്തതോടെ അവർ സമനില സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ഗോൾ വഴങ്ങാതെ ഗോകുലം പ്രതിരോധം കടുപ്പിച്ചതോടെ അവരുടെ മോഹം പൊലിഞ്ഞു. ഗോകുലം തുടർച്ചയായി രണ്ടാം ജയത്തോടെ മുന്നോട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com