പുതു ചരിത്രം; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയില്‍ അപൂര്‍വ നേട്ടവുമായി രോഹിത്

ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ.
ഓസ്‌ട്രേലിയ്‌ക്കെതിരെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ
ഓസ്‌ട്രേലിയ്‌ക്കെതിരെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ

നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചറി. 171 പന്തുകളില്‍നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചറി സ്വന്തമാക്കിയത്. ക്യാപ്റ്റനായ ശേഷമുളള ആദ്യ സെഞ്ച്വറി കൂടിയാണിത്. ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ.

മത്സരം 67 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ചിന് 189 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (103), രവീന്ദ്ര ജഡേജയുമാണ് (12) ക്രീസില്‍. ആര്‍. അശ്വിന്‍ (23), ചേതേശ്വര്‍ പൂജാര (7), വിരാട് കേഹ് ലി (12), സൂര്യകുമാര്‍ യാദവ് (8) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടാം ദിനം പുറത്തായത്.

ആദ്യ ദിവസം 20 റണ്‍സെടുത്ത കെഎല്‍ രാഹുലും പുറത്തായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നര്‍ ടോഡ് മര്‍ഫിയാണ് ഓസ്‌ട്രേലിയയ്ക്കായി നാലു വിക്കറ്റും വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.  അശ്വിന്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ സ്‌കോട്ട് ബോളണ്ടിന് ക്യാച്ച് നല്‍കിയാണ് പൂജാരയുടെ പുറത്താകല്‍. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ കോലിയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്തു മടക്കി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും ഓസീസ് പതനം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നാല് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 49 റണ്‍സെടുത്ത മര്‍നസ് ലബുഷെയ്നാണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്സ് കാരി (36), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഓരോ റണ്ണുമായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച മാര്‍നസ് ലബുഷെയ്ന്‍ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവര്‍ ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 82 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരേയും ജഡേജ മടക്കി.

മാറ്റ് റെന്‍ഷോയെ ജഡേജ ഗോള്‍ഡന്‍ ഡക്കാക്കി. പിന്നീട് ക്രീസില്‍ ഒന്നിച്ച പീറ്റര്‍ ഹാന്‍കോംപ് അല്‍ക്സ് കാരി സഖ്യവും പൊരുതാനുള്ള ശ്രമം നടത്തി. അശ്വിന്‍ എത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 36 റണ്‍സുമായി കാരി മടങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), ടോഡ് മര്‍ഫി (പൂജ്യം), സ്‌കോട്ട് ബോളണ്ട് (ഒന്ന്) എ
ന്നിവരും അധികം ക്രീസില്‍ നിന്നില്ല. നതാന്‍ ലിയോണ്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com