ആൻസിക്ക് പിന്നാലെ ശ്രീശങ്കറിനും ജിൻസനും സുവർണ നേട്ടം; അവസാന ദിനത്തിൽ മൂന്ന് സ്വർണവുമായി കേരളം

യോഗ്യതാ പോരാട്ടത്തിലെ ആദ്യ ശ്രമത്തിൽ തന്നെ ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് ബെർത്തുകൾ ശ്രീശങ്കർ ഉറപ്പിച്ചിരുന്നു
എം ശ്രീശങ്കർ/ ട്വിറ്റർ
എം ശ്രീശങ്കർ/ ട്വിറ്റർ
Updated on
1 min read

ഭുവനേശ്വർ: അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് പോരാട്ടത്തിന്റെ അവസാന ദിനത്തിൽ മൂന്ന് സ്വർണം നേടി കേരളം. ലോങ് ജംപിൽ ആൻസി സോജൻ സ്വർണം നേടിയതിനു പിന്നാലെ പുരുഷ ലോങ് ജംപിൽ മുരളി ശ്രീശങ്കറും 1,500 മീറ്റർ ഓട്ടത്തിൽ ജിൻസൻ ജോൺസനും സുവർണ നേട്ടം സ്വന്തമാക്കി. 

8.29 മീറ്റർ പിന്നിട്ടായിരുന്നു എം ശ്രീശങ്കർ സ്വർണം സ്വന്തമാക്കിയത്. യോഗ്യതാ പോരാട്ടത്തിലെ ആദ്യ ശ്രമത്തിൽ തന്നെ ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് ബെർത്തുകൾ ശ്രീശങ്കർ ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് ഫൈനലിനു ഇറങ്ങിയത്. 8.41 മീറ്റർ താണ്ടിയാണ് ലോക, ഏഷ്യൻ പോരാട്ടങ്ങൾക്ക് താരം യോഗ്യത നേടിയത്. 

1,500 മീറ്റർ മൂന്ന് മിനിറ്റും 42.77 സെക്കൻഡിലും ഫിനിഷ് ചെയ്താണ് ജിൻസൻ സുവർണ താരമായത്. പുരുഷൻമാരുടെ 400 മീറ്റർ റിലേയിൽ കേരളം വെള്ളി സ്വന്തമാക്കി. വനിതകളുടെ 200 മീറ്ററിൽ അഞ്ജലി പിഡി, പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ ജാബിർ എംപി, 400 മീറ്റർ വനിതാ ഹർഡിൽസിൽ ആർ അനു എന്നിവർ വെങ്കലം നേടി. 

നേരത്തെ വനിതാ ലോങ് ജംപിൽ 6.51 മീറ്റർ പിന്നിട്ടാണ് ആൻസിയുടെ സുവർണ നേട്ടം. യോഗ്യതാ പോരാട്ടത്തിൽ 6.44 മീറ്റർ പിന്നിട്ടു ആൻസി ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com