തകർത്തടിച്ച് സൂര്യകുമാർ യാദവ്, 35 പന്തിൽ 83 റൺസ്; മുംബൈയ്ക്ക് ​ഗംഭീര ജയം 

സൂര്യകുമാർ യാദവിന്റെ മികവിൽ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം
സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്, പിടിഐ
സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്, പിടിഐ
Updated on
1 min read

മുംബൈ: സൂര്യകുമാർ യാദവിന്റെ മികവിൽ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. 
ബാംഗ്ലൂർ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മുംബൈ മറികടന്നു. ജയത്തോടെ 11 കളികളിൽ നിന്ന് 12 പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയർന്നു.

തകർത്തടിച്ച സൂര്യകുമാർ യാദവാണ് മുംബൈ ജയം അനായാസമാക്കിയത്. 35 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് ഏഴ് ഫോറിന്റെയും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ 83 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാർ - നേഹൽ വധേര സഖ്യത്തിന്റെ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. അർധ സെഞ്ചുറി നേടിയ നേഹൽ 34 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 52 റൺസോടെ പുറത്താകാതെ നിന്നു. 

മാക്‌സ് വെലും ഡുപ്ലെസിയും തകർത്തടിച്ചതോടെയാണ് ബാഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താനായത്. തുടക്കത്തിൽ തന്നെ വിരാടിനെയും അനൂജ് റാവത്തിനെയും നഷ്ടമായെങ്കിലും തകർപ്പനടിയോടെയാണ് ബാഗ്ലൂരിന്റെ  റൺസ് മാക്‌സ് വെലും ഡുപ്ലെസിയും സ്‌കോർ ഉയർത്തിയത്. മാകസ് വെല്ലാണ് ബാംഗ്ലൂർ നിരയിൽ ടോപ്‌സ്‌കോറർ. 33 പന്തിൽ നിന്ന് 68 റൺസ് താരം നേടി. ഇതിൽ നാല് സിക്‌സറും 8 ഫോറും ഉൾപ്പെടുന്നു. 

65 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം. 41 പന്ത് നേരിട്ട ഡുപ്ലെസി മൂന്ന് തവണ സിക്‌സറും അഞ്ച് തവണ പന്ത് അതിർത്തി കടത്തുകയും ചെയ്തു. ദിനേഷ് കാർത്തിക് 18 പന്തിൽ നിന്ന് 30 റൺസ് നേടി. കോഹ് ലി 1, അനുജ് റാവത്ത് 6, മഹിപാൽ 1, പുറത്താകാതെ കേദാർ ജാദവ് 12, ഹസരംഗ 12 റൺസ് നേടി.

മുംബൈയ്ക്കായി ജേസൺ ബെഹ്‌റെൻഡോഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കാമറോൺ ഗ്രീൻ, ക്രിസ് ജോർഡൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com