കട്ട് ഓഫ് ടൈം 9.35; മഴ പെയ്താല്‍ ഐപിഎല്‍ ഫൈനല്‍ ഇങ്ങനെ

ഇന്ന് മഴ പെയ്താല്‍ ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരം പല രീതിയില്‍ നടത്താനുള്ള സാധ്യതകളുണ്ട്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on
1 min read

അഹമ്മദാബാദ്: ഇന്നലെ കനത്ത മഴയെ തുടര്‍ന്നു നടക്കാതെ പോയ ഐപിഎല്‍ ഫൈനല്‍ റിസര്‍വ് ദിനമായ ഇന്ന് നടക്കും. ഇന്ന് മത്സരം നടക്കുന്ന സമയത്ത് മഴ പ്രവചിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. എങ്കിലും മത്സരം നടക്കമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

ഇന്ന് മഴ പെയ്താല്‍ ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരം പല രീതിയില്‍ നടത്താനുള്ള സാധ്യതകളുണ്ട്. രാത്രി 7.30 നാണ് ഷെഡ്യൂളനുസരിച്ച് മത്സരം തുടങ്ങുന്നത്. ഈ സമയത്ത് മഴ പെയ്താല്‍ 9.35 വരെയാണ് കട്ട് ഓഫ് ടൈം. അതിനിടെ മഴ തോര്‍ന്നാല്‍ 20 ഓവറും മത്സരം നടക്കും. 

9.35ന് ശേഷമാണ് മഴ നില്‍ക്കുന്നതെങ്കില്‍ പിന്നീട് 15 ഓവര്‍, 10, ഓവര്‍ തുടങ്ങി അഞ്ച് ഓവര്‍ വരെയുള്ള മത്സരങ്ങള്‍ പരിഗണനയ്ക്കു വരും. 12.06ആണ് ഈ ഘട്ടത്തിലെ കട്ട് ഓഫ് ടൈം. 

അവസാന സാധ്യതയാണ് സൂപ്പര്‍ ഓവര്‍ മാത്രം മത്സരം എന്നത്. ഈ തരത്തില്‍ മാത്രമേ മത്സരം നടത്താന്‍ സാധ്യതയുള്ളു എങ്കില്‍ 1.20നു മുന്‍പ് അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. 

ഇന്നലത്തേതിന് സമാനമായി മഴ നില്‍ക്കാതെ പെയ്യുകയാണെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളായി പ്രഖ്യാപിക്കും. പ്രാഥമിക ഘട്ടത്തില്‍ പത്ത് മത്സരങ്ങള്‍ വിജയിച്ച ടീമെന്ന പരിഗണനയാണ് ഇക്കാര്യത്തിലെ മാനദണ്ഡം.

കാലാവസ്ഥാ പ്രവചനം

വൈകീട്ട് അഞ്ചിന് ഇടിമിന്നലുണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 7.30 മുതല്‍ മഴ പെയ്യുമെന്ന് പ്രവചനമില്ല. അതിനാല്‍ തന്നെ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ഓവറും എറിയാനാകുമെന്നും കരുതുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'വെറുപ്പില്ല, ബഹുമാനവും'- സബലെന്‍കയ്ക്ക് കൈ കൊടുക്കാതെ യുക്രൈന്‍ താരം; ഫ്രഞ്ച് ഓപ്പണില്‍ വിവാദം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com