

ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ അനായാസ വിജയത്തോടെ തുടങ്ങി ബംഗ്ലാദേശ്. മെഹിദി ഹസന്‍ മിറാസിന്റെ ഓള്‍റഔണ്ട് മികവില്‍ ബംഗ്ലാദേശ് ആദ്യ പോരില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തു. വിജയ ലക്ഷ്യമായ 157 റണ്‍സ് ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കി. 34.4 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു. ആറ് വിക്കറ്റ് ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ടോസ് ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മെഹിദി ഹസന്‍ ബാറ്റിങിനു ഇറങ്ങി അര്‍ധ സെഞ്ച്വറി നേടി. താരം 57 റണ്‍സെടുത്തു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയും അര്‍ധ സെഞ്ച്വറി നേടി. താരം 59 റണ്‍സ് കണ്ടെത്തി. നജ്മുല്‍ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.
മെഹിദിക്ക് പുറമെ തന്‍സിദ് ഹസന്‍ (അഞ്ച്), ലിറ്റന്‍ ദാസ് (13), ഷാകിബ് അല്‍ ഹസന്‍ (14) എന്നിവരാണ് പുറത്തായവര്‍. രണ്ട് റണ്ണുമായി മുഷ്ഫിഖര്‍ റഹീമും പുറത്താകാതെ നിന്നു.
അഫ്ഗാന്‍ നിരയില്‍ ഫസ്‌ലഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി മാറി. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടെത്തിയവര്‍ നീതി പുലര്‍ത്തിയില്ല.
47 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അവരുടെ ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 22 റണ്‍സെടുത്തു. അസ്മതുല്ല ഒമര്‍സായും 22 റണ്‍സ് കണ്ടെത്തി. റഹ്മത് ഷാ, ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി എന്നിവര്‍ 18 വീതം റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല.
ബംഗ്ലാദേശിനായി ഷാകിബ്, മെഹിദി ഹസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates