പരിശീലനത്തിനിടെ ബാബർ അസം/ പിടിഐ
പരിശീലനത്തിനിടെ ബാബർ അസം/ പിടിഐ

താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; പാക് ടീമില്‍ ആഭ്യന്തര കലഹം രൂക്ഷം, ബാബര്‍ ഒറ്റപ്പെടുന്നു; വാര്‍ത്ത തള്ളി പിസിബി

പാക് ടീമിലെ ഭിന്നത തുറന്നുകാട്ടി മുന്‍ താരം ഉമര്‍ ഗുല്‍ രംഗത്തുവന്നു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ടീമംഗങ്ങൡ നിന്നും പാക് നായകന്‍ ബാബര്‍ അസം ഒറ്റപ്പെടല്‍ നേരിടുന്നുണ്ട്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമില്‍ രണ്ടു താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതായും പാക് മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. 

ഓസ്‌ട്രേലിയക്കും ഇന്ത്യക്കുമെതിരായ തോല്‍വികള്‍ക്ക് ശേഷമാണ് ടീമില്‍ ഭിന്നത രൂക്ഷമായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടീമില്‍ ഗ്രൂപ്പിസം ശക്തമാണ്. ഒരുപറ്റം കളിക്കാര്‍ ബാബര്‍ അസമിനെ മുഖവിലയ്ക്ക് എടുക്കുക പോലും ചെയ്യുന്നില്ലെന്നും പാക് ജേര്‍ണലിസ്റ്റുകള്‍ കുറ്റപ്പെടുത്തിയിരുന്നു. 

അതിനിടെ, പാക് ടീമിലെ ഭിന്നത തുറന്നുകാട്ടി മുന്‍ താരം ഉമര്‍ ഗുല്‍ രംഗത്തുവന്നു. മുഹമ്മദ് റിസ് വാനും ശദബ് ഖാനും നായകന്‍ ബാബര്‍ അസമുമായി സ്വരച്ചേര്‍ച്ചയിലല്ല. ഇവര്‍ തമ്മില്‍ ഭിന്നതയുണ്ട്. ബൗളറുമായി സംസാരിച്ചതിന് ശകാരിച്ചതോടെയാണ് അവര്‍ ബാബര്‍ അസമുമായി അകന്നത്. 

അതുകൊണ്ടു തന്നെ മത്സരത്തിനിടെ നായകന്‍ ബാബറിന് വേണ്ട പിന്തുണയോ നിര്‍ദേശങ്ങളോ നല്‍കാതെ ഇരുതാരങ്ങളും മാറി നില്‍ക്കുന്നതെന്നും ഉമര്‍ ഗുല്‍ പറയുന്നു. കഴിഞ്ഞ കുറേക്കാലമായി ബാബര്‍ ടീമിനെ നയിക്കുന്നു. എന്നാല്‍ ഇതുവരെ ബാബര്‍ ഒന്നും പഠിച്ചിട്ടില്ല. എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള സമീപനം ഫീല്‍ഡില്‍ അദ്ദേഹം നടത്തുന്നില്ലെന്നും ഉമര്‍ ഗുല്‍ കുറ്റപ്പെടുത്തി.

അതേസമയം പാകിസ്ഥാന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളി. ടീം ഒറ്റക്കെട്ടാണ്. ടീമില്‍ ആഭ്യന്തര കലഹമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതില്‍ നിരാശയുണ്ടെന്നും പിസിബി സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com