

കൊളംബോ: ഏഷ്യാ കപ്പിൽ പാകിസ്ഥാന് മുന്നിൽ 267 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റിന് 66 റൺസെന്ന തകർച്ചയിൽ നിന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ഹാർദ്ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 90 പന്തിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ 81 പന്തുകളിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി. 22 പന്തിൽ നിന്ന് 11 റൺസെടുത്തായിരുന്നു മടക്കം. ഏഴ് പന്തിൽ നിന്ന് നാലു റൺസുമായി വിരാട് കോലിയും പിന്നാലെ പുറത്തായി. ശ്രേയസ് അയ്യർ ഒമ്പത് പന്തിൽ നിന്ന് 14 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 32 പന്തിൽ നിന്ന് 10 റൺസ് മാത്രമെടുത്ത് മടങ്ങി. പിന്നാലെയാണ് ഇഷാൻ - ഹാർദ്ദിക് സഖ്യം ഒന്നിച്ചത്.
38-ാം ഓവറിൽ ഇഷാൻ കിഷൻ പുറത്തായതിന് പിന്നാലെ ക്രീസിലെക്കിയ രവീന്ദ്ര ജഡേജ 14 റൺസെടുത്തു. ബുംറ 14 പന്തിൽ നിന്ന് 16 റൺസാണ് നേടിയത്. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതിരോധം തീർത്തത്. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates