'വില്ലന്‍ റോളില്‍ മഴ'- ഇന്ത്യക്ക് പരിശീലന ലാഘവം, ആശ്വാസം തേടി ബംഗ്ലാദേശ്

ടൂര്‍ണമെന്റിലുടനീളം പ്രധാന വില്ലനായി അവതരിച്ച മഴ ഈ മത്സരത്തിനേയും ആശങ്കയില്‍ തന്നെ നിര്‍ത്തുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ ഫൈനലുറപ്പിച്ച് ഇറങ്ങുമ്പോള്‍ ബംഗ്ലാദേശ് ആശ്വാസ വിജയം തേടിയാണ് വരുന്നത്. മത്സര ഫലത്തിന് വലിയ പ്രാധാന്യമില്ലെന്നു ചുരുക്കം.

ടൂര്‍ണമെന്റിലുടനീളം പ്രധാന വില്ലനായി അവതരിച്ച മഴ ഈ മത്സരത്തിനേയും ആശങ്കയില്‍ തന്നെ നിര്‍ത്തുന്നു. കൊളംബോയില്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. 

ബാറ്റിങിനു അനുകൂല പിച്ചാണ് പ്രേമദാസയിലേത്. മത്സരം പുരോഗമിക്കും തോറും സ്പിന്നര്‍മാര്‍ക്കും ഗുണം കിട്ടും. 

ഇന്ത്യയെ സംബന്ധിച്ച് ഫൈനലിനു മുന്‍പ് സുപ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനും ബെഞ്ച് സട്രെങ്ത് പരീക്ഷിക്കാനുമുള്ള അവസരമാണിത്. ലോകകപ്പിനു മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്കെതിരെ വിജയിക്കുകയാണ് ബംഗ്ലാ ടീം ലക്ഷ്യമിടുന്നത്. 

17 ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് കിരീട പോരാട്ടം. ആതിഥേയരായ ശ്രീലങ്കയും ഇന്ത്യയും തമ്മിലാണ് കലാശപ്പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com